Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Defeat Of The CPM

Kozhikode

മനപൂര്‍വം തോല്‍പ്പിച്ചു;  മയ്യന്നൂരിലെ സിപിഎം സ്ഥാനാര്‍ഥിയുടെ പരാജയം ചര്‍ച്ചയാകുന്നു

 

വടകര: വില്യാപ്പള്ളി പഞ്ചായത്തിലേക്ക് മത്സരിച്ച സിപിഎം വടകര ഏരിയാ കമ്മിറ്റി അംഗം പി.കെ.കൃഷ്ണദാസിന്‍റെ തോല്‍വി പാര്‍ട്ടിക്ക് ക്ഷീണമായി. കൃഷ്ണദാസിനെ ആസൂത്രിതമായി തോല്‍പിച്ചതാണോ എന്ന സംശയം അണികളില്‍ ശക്തമായിരിക്കുകയാണ്. ഇതു സംബന്ധിച്ച് വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്.


ഇരുപതാം വാര്‍ഡായ മയ്യന്നൂര്‍ സൗത്തില്‍ മത്സരിച്ച പി.കെ.കൃഷ്ണദാസ് മൂന്ന് വോട്ടിനാണ് പരാജയപ്പെട്ടത്. കൃഷ്ണദാസിന് 600 വോട്ടും യുഡിഎഫിലെ പുത്തലത്ത് ഇബ്രായിക്ക് 603 വോട്ടുമാണ് കിട്ടിയത്.
മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന പി.കെ.കൃഷ്ണദാസ് വിരമിച്ച ശേഷം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനാണ്. വടകര ഏരിയാ കമ്മിറ്റിയിലെത്തിയ അദ്ദേഹത്തെയാണ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലേക്ക് പാര്‍ട്ടി കണ്ടുവച്ചിരുന്നത്. നേതൃത്വം പലതവണ നിര്‍ബന്ധിച്ച ശേഷമാണ് അദ്ദേഹം മത്സരിക്കാന്‍ തയാറായത്.


അതിനിടെ കൃഷ്ണദാസ് മത്സരിക്കുന്നതിനെതിരേ നാട്ടില്‍ എതിര്‍പ് ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടന്നിരുന്നു. ഇതാണ് അദ്ദേഹത്തെ തോല്‍പിച്ചതാണെന്ന ആരോപണത്തിനു അടിസ്ഥാനമായി പറയുന്നത്.


വാര്‍ഡില്‍ മത്സരിച്ച കൃഷ്ണദാസിന് 600 വോട്ട് കിട്ടിയപ്പോള്‍ ബ്ലോക്കിലെയും ജില്ലാ പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ക്ക് കിട്ടിയ വോട്ട് വ്യത്യസ്തമായതും മനപൂര്‍വം തോല്‍പിച്ചതാണെന്ന ആരോപണത്തിന് ബലം പകരുന്നു.


ജില്ലാ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ഥിക്ക് ഈ വാര്‍ഡില്‍ നിന്ന് 22 വോട്ട് അധികം കിട്ടിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലേക്കും ഇതേ അവസ്ഥയാണ്. പാര്‍ട്ടി കണക്ക് പ്രകാരം എണ്‍പതിനടുത്ത് വോട്ടിന് കൃഷ്ണദാസ് ജയിക്കേണ്ടതായിരുന്നു. അമ്പതോളം വോട്ട് മറിഞ്ഞെന്നാണ് സംശയിക്കുന്നത്. ചിലരുടെ നിഷേധ വോട്ടിലൂടെ കൃഷ്ണദാസ് പരാജയപ്പെടുകയായിരുന്നുവെന്ന് വ്യക്തം.

 

 

Latest News

Up